ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Monday, August 24, 2009

ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ???

ലീവിനു നാട്ടിലെത്തി കുറച്ചുനാളായി.
വിവാഹത്തിനു കൂടുക ; സദ്യ ആസ്വദിക്കുക
എന്ന മോഹങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന അവസരം
ആദ്യ വിവാഹത്തിന് തിങ്കളാഴ്ച തന്നെയാണ് പോയത് .
നഗരത്തിലെ വലിയ വിവാഹ മണ്ഡപം
ഞാന്‍ വധുവിന്റെ ആളാണ് .
അതിനാല്‍ നേരിട്ട് വിവാഹത്തിനെത്തിയാല്‍ മതി .
മുഹൂര്‍ത്തം പത്തുമണിക്ക്
കൃത്യം പത്തുമണിക്കു തന്നെ ഹാള്‍ നിറഞ്ഞു,
ആഘോഷ സമ്മൃദ്ധമായ വിവാഹം
ചെണ്ട , നാദസ്വരം
പൂക്കള്‍ കൊണ്ടുള്ള വൃന്ദാവനം സ്റ്റേജില്‍
അങ്ങനെ ചെറുക്കന്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടി
ചെണ്ടയുടെ ശബ്ദം ഉച്ചത്തിലായി.
പെട്ടന്നതാ സീറ്റില്‍ നിന്ന് ആളുകള്‍ എണീക്കുന്നു
പിന്നെ തിരക്കോട് തിരക്ക്
ആളുകള്‍ ഹാളില്‍ നിന്ന് പുറത്തുകടക്കുവാന്‍ ശ്രമിക്കുകയാ‍ണ്
സിനിമ കഴിഞ് തിയേറ്ററില്‍ നിന്ന് പുറത്തുപോകുന്നതുപോലെ
തിക്കും തിരക്കുമാണെങ്കില്‍ സഹിക്കാം
പക്ഷെ ഉന്തും തള്ളുമാണെങ്കിലോ/
അടുത്തിരിക്കുന്ന പരിചയക്കാരന്‍ പറഞ്ഞു
എന്തുകാണാനാ ഇരിക്കുന്നേ
എണീക്ക്
ഞാന്‍ പിന്നെ അമാന്തിച്ചില്ല
നാടോടുമ്പോള്‍ നടുവെഓടുക എന്നതല്ലെ പ്രമാണം
ഞാനും കൂട്ടത്തില്‍ കൂടി
നടക്കേണ്ടി വന്നില്ല
ഉന്തിനിടയില്‍ അല്ല ആ ഒഴുക്കിനിടയില്‍ ഞാന്‍ എങ്ങനെയോ ഹാളിനു പുറത്തെത്തി
ഞാന്‍ പിന്‍‌തിരിഞുനോക്കി
വധൂവരന്മാര്‍ അപ്പോഴും വലം വെച്ചുകഴിഞ്ഞിട്ടില്ല
ഞാനടങ്ങുന്ന ജനസമുദ്രം എവിടേക്കോ എത്തി
മറ്റൊരു ഹാളിനു മുന്നില്‍
അത് ഭക്ഷണഹാളാണെന്ന് എഴുതിവെച്ചിട്ടുണ്ട്
അതിന്റെ മുന്നില്‍ ഷട്ടര്‍ ഇട്ടിരിക്കുന്നു
അതിനെ മുന്നില്‍ ജനക്കൂട്ടം അക്ഷമയോടെ കാത്തുനിന്നു.
പടക്കുമുന്നില്‍ പന്തിക്കുമുന്നില്‍
ആരോ ഒരു പഴഞ്ചൊല്ലു പറഞ്ഞു
പെട്ടെന്ന് ഹാളിന്റെ കമാനം തുറന്നു
ജനം അക്രമാസക്തമായി ഹാളിലേക്ക് ഇരമ്പിക്കയറി
ഊണുകഴിക്കാനായി സീറ്റു പിടിക്കാനുള്ള ലഹളമയം
കുട്ടിക്കാലത്തെ കസേരകളി എനിക്ക് ഓര്‍മ്മവന്നു
അതുപോലെ ഒരു കസേര കളി
സീറ്റുകിട്ടിയാല്‍ ഉണ്ണാമെന്ന് അര്‍ഥം
കുറേ പേര്‍ക്ക് സീറ്റുകിട്ടിയില്ല
അവര്‍ പുറത്തു പോകേണ്ടി വന്നു
അല്ല അവരെ പുറത്താക്കി എന്നു പറയാം
സദ്യ മോശമല്ലായിരുന്നു.
പക്ഷെ കറിയോക്കെ വിളമ്പുന്നത് കുറേശ്ശെ
എന്താ ഇത് എന്ന് അയല്‍ മേശയിലിരിക്കുന്ന ആളോട് ചോദിച്ചപ്പോള്‍ ..
അയാള്‍ പറഞ്ഞു
ചിലപ്പോള്‍ .. ഇലക്കാവും കാശ്
അതുകൊണ്ട് എല്ലാം ചോദിച്ച് വാങ്ങണം
പിന്നെ അമാന്തിച്ചില്ല
കുറച്ച് കറി വിളമ്പുന്നവനോട്
കുറച്ചുകൂടി എന്നു പറയാന്‍ വിഷമമുണ്ടായിരുന്നില്ല
രണ്ടുതരം പായസം കൂട്ടി ഊണുകഴിച്ചു
പാല്‍ പായസം , ഗോതമ്പുപായസം
പ്രഥമന്‍ അതായത് അടപ്രഥമന്‍ അസാനിദ്ധ്യം കൊണ്ട് എന്റെ മുന്നില്‍ ശ്രദ്ധേയനായി
പായസത്തിനു ശേഷം മോരുകൂട്ടി ചോറ് കുഴച്ച് അച്ചാറ് തൊട്ടുനക്കി മൂന്നാലു ഉരുള കഴിച്ചു
അപ്പുറത്തെ മേശയിലെ പ്ലസ് ടു വിന് പഠിക്കുന്ന കുട്ടികള്‍ ഞാന്‍ ഈ കര്‍ത്തവ്യം( പായസത്തിനു ശേഷം മോരും അച്ചാറും

കൂട്ടിയുള്ള ഊണ് കഴിക്കുന്നതു കണ്ടപ്പോള്‍ ) ചെയ്യുന്നതു കണ്ടപ്പോള്‍ അത്ഭുതത്തോടെ നോക്കി നിന്നു
പിന്നെ അന്യോന്യം ചെവിയില്‍ എന്തോ പറഞ്ഞ് ചിരിച്ചു
ഞാന്‍ അത് മൈന്‍ഡ് ചെയ്യാന്‍ പോയില്ല
നിങ്ങളൊക്കെ ഇനി എന്തൊക്കെ കാണുവാന്‍ ഇരിക്കുന്നു കുഞ്ഞിമക്കളെ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു
ഊണുകഴിഞ്ഞു
കൈകഴുകി
പുറത്തു കടക്കുവാന്‍ ശ്രമിക്കുമ്പോള്‍
അതാ ഒരു പ്ലേറ്റില്‍ പഴം
ങേ , എന്താ ഇത് ഇലയില്‍ വിളമ്പാത്തത് ?
ഞാന്‍ അല്‍ഭുതപ്പെട്ടു.
എന്റെ ആത്മഗതം ഉച്ചത്തിലായതുകൊണ്ടാകാം അടുത്തുനിന്ന പരിചയക്കാരന്‍ പറഞ്ഞു
ഇപ്പോ ഇങ്ങനെയാ
അല്ലെങ്കില്‍ നഷ്ടമാ കച്ചോടം . പലരും പഴം കഴിക്കില്ല; വെറുതെ വേസ്റ്റാകും
ഇപ്പോഴത്തെ പിള്ളേര്‍ തീരെ പഴം കഴിക്കില്ല
ഹോ , എന്താ ഈ കേക്ക് ണേ
എനിക്ക് പണ്ടത്തെ കാര്യം ഓര്‍മ്മവന്നു
സദ്യക്കുപോയതും ചാണകം മെഴുകിയ തറയില്‍ പായയിട്ട് സദ്യയുണ്ടതും വട്ടനുപ്പേരിയും ശര്‍ക്കരവരട്ടിയും പഴവും
ട്രൌസറിന്റെ പോക്കിറ്റില്‍ അനിയത്തിക്കു കൊടുക്കാനായി എടുത്തുവെച്ചതും വീ‍ട്ടില്‍ ചെന്ന് അനിയത്തിക്കു
കൊടുത്തപ്പോള്‍ അവളുടെ മുഖത്തെ സന്തോഷം .. ആ കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള സന്തോഷം
അതില്‍ നിന്ന് ഒരു ശര്‍ക്കര വരട്ടിയും ഒരു ഉപ്പേരിയും പകുതിപ്പഴവും എനിക്ക് തിരിച്ച് സമ്മാനിച്ച ആ സൌഹൃദവും

ഇപ്പോഴത്തെ തലമുറക്ക് അന്യമാകുന്നുവോ ?/
ഇതൊക്കെ ഇവര്‍ക്ക് പറഞ്ഞുകൊടുത്താല്‍ മനസ്സിലാകുമോ
ഇതൊക്കെ അനുഭവിച്ചല്ലേ അറിയുവാന്‍ പറ്റൂ
തിരിച്ച് വിവാഹ ഹാളിലെത്തി
ആരും തന്നെ അവിടെ ഇല്ല
പുറത്ത് ഗാര്‍ഡനില്‍ വരനും വധുവും സിനിമാ സ്റ്റൈലില്‍ വീഡിയോക്ക് പോസ് ചെയ്യുന്നു
അവര്‍ ചിരപരിചിതരെ പ്പോലെ
നൂറ്റാണ്ടുകളായി പരിചയമുള്ളവരെപ്പോലെ
അല്ല , തെറ്റിപ്പോയി ; ജന്മാന്തരങ്ങളായി പരിചയമുള്ള വരെ പ്പോലെ പെരുമാറുന്നു
ഞാന്‍ വീണ്ടും ആത്മഗതം ചെയ്തു
ഇവര്‍ മുമ്പേ തന്നെ പരിചയക്കരെന്നു തോന്നുന്നു
ആത്മഗതം ഉറക്കെ ആയി
പരിചയക്കാരന്‍ തൊട്ടടുത്തുനിന്ന് മറുപടി പറഞ്ഞു,
അത് ഫോണിഗാ
ഞാന്‍ മനസ്സിലാകാത്ത മട്ടില്‍ നിന്നു,
അയാള്‍ കൂടുതല്‍ വിശദീകരിച്ചു
അതായത് , നിശ്ചയത്തിനുശേഷം പയ്യന്‍സ് മൊബൈല്‍ ഫോണ്‍ പെണ്‍ കുട്ടിക്ക് വാങ്ങിക്കൊടുക്കുന്നു; ഇഷ്ടം പോലെ

ടോക്ക് ടൈമും !!!
ഞാന്‍ ഇക്കാര്യത്തില്‍ എന്റേതുമായി താരതമ്യം വേണ്ടെന്നു വെച്ചു
അത് ശരിയാവില്ല
നോക്കിയപ്പോള്‍ ആളൊഴിഞ്ഞിരിക്കുന്നു
എല്ലാരും പോകുന്നു
ഞാനും വീട്ടിലേക്കു പോയി
വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു
പെണ്‍‌കുട്ടിയെങ്ങെനെ?
എനിക്ക് ഉത്തരം പറയാന്‍ കഴിഞില്ല.
അവള്‍ വീണ്ടും സ്പെസിഫിക്കായി ചോദിച്ചു
സ്വര്‍ണ്ണമൊക്കെ ധാരാളമുണ്ടോ ?
അതിനും ഉത്തരം പറയാന്‍ എനിക്കു കഴിഞ്ഞില്ല
അല്ലാ അതിപ്പോ , ഇതിപ്പോ എന്ന മട്ടിലായി ഞാന്‍
വല്ല പരിചയക്കാരേം കണ്ട് വര്‍ത്തമാനം പറഞ്ഞ് നിന്നീട്ടുണ്ടാകും അല്ലേ
അവള്‍ കാരണവും കണ്ടു പിടിച്ചു
‘ങാ , ഞാന്‍ അതേ എന്ന് ചൊല്ലി
സുഹൃത്തുക്കളേ നിങ്ങള്‍ക്കും ഇതുപോലെ അനുഭവമുണ്ടാകില്ലേ
കമന്റായി പങ്കുവെക്കൂ സോദരരെ
എത്ര പേര്‍ വെറുതെ വായിച്ചുപോകാതെ അഭിപ്രായം പറയുന്നു എന്ന് നമുക്ക് കാണാം

Sunday, August 23, 2009

അദ്ധ്യാപകരെ കുറ്റം പറയരുത്!!

ഇത് എന്താ ഇത് എന്നു നിങ്ങള്‍ ചോദിച്ചേക്കാം
എന്നാല്‍ കാര്യം ശരിയാണ് .
നിങ്ങളുടെ മക്കളുടെ മുന്നില്‍ വെച്ച് ക്ലാസ് ടീച്ചറേയോ മറ്റ് അദ്ധ്യാപകരേയോ എന്തിനേറെ പറയുന്നു ട്യൂഷന്‍ മാഷിനെ പ്പോലും കുറ്റം പറയരുത് .
പറഞ്ഞാല്‍ പിന്നെ നിങ്ങളുടെ മകന്‍ / മകള്‍ പ്രസ്തുത വിഷയവുമായുള്ള ബന്ധം കഷ്ടം തന്നെയാകും . അതിനാല്‍ പ്രസ്തുത അദ്ധ്യാപകന് കുറ്റമുണ്ടെങ്കില്‍ പോലും അക്കാര്യം കുട്ടിയുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ സംസാരിക്കാതിരിക്കുകയാണ് ബുദ്ധി.
ഇന്നത്തെ അവസ്ഥ ചിന്തിക്കയാണെങ്കില്‍ മിക്ക സ്കൂളുകളിലും ടീച്ചര്‍മാര്‍ക്ക് എന്തെങ്കിലും കുറ്റം കാണാതിരിക്കയില്ല.
എല്‍.കെ.ജി ക്ലാസില്‍ അമ്പതു പ്രാവശ്യം ഇമ്പോസിഷന്‍ കൊടുക്കുന്ന എത്ര ടീച്ചര്‍ മാരെ നമുക്ക് പരിചയമുണ്ട്.
എല്‍ .പി , യു.പി ക്ലാസുകളില്‍ കുട്ടികള്‍ ക്ക് ഇമ്പോസിഷന്‍ ഇംഗ്ലീഷ് മീഡിയത്തിലെ ടീച്ചര്‍ മാര്‍ കൂടുതലാണ് കൊടുക്കുന്നത് .
ഇപ്പോള്‍ കേരളത്തിലെ മിക്ക ഇംഗ്ലീഷ് മീഡിയം മാതാക്കള്‍ക്കും തങ്ങളുടെ മക്കള്‍ക്ക് ഇമ്പോസിഷന്‍ എഴുതികൊടുക്കലാണ്
പണി. എന്താ ചെയ്യുക ? പറഞാല്‍ കുട്ടി ഒറ്റപ്പെടും .പിന്നെ ആകെ പ്രശ്നമാകും അതിലുംഭേദമല്ലെ അല്പം ഇമ്പോസിഷന്‍
എഴുതികൊടുത്താല്‍ മതിയല്ലോ?
കുട്ടി ചിലപ്പോള്‍ ക്ലാസിലെ അനീതി - ടീച്ചര്‍ നടത്തുന്നത് - സംബന്ധിച്ച പരാതിയുമായായിരിആയിരികും വരിക.
അപ്പോഴും നിങ്ങള്‍ ചെയ്യേണ്ടത് - അഡ് ജസ്റ്റ് മെന്റ് മെക്കാനിസം നിങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതായിരിക്കും നല്ലത് .
ഇത്തരം മാനസിക സംഘര്‍ഷങ്ങള്‍ നേരിടുവാനുള്ള ശേഷി മക്കളില്‍ വളര്‍ത്തുകയാണ് ബുദ്ധി.
അല്ലാതെ പ്രശ്നം കേട്ട ഉടനെ തന്നെ ടീച്ചര്‍ ക്ക് ഫോണ്‍ വിളിക്കുകയല്ല വേണ്ടത് .
പിന്നെ ട്യൂഷന്‍ മാഷന്മാരെ ക്കുറിച്ച് .............
അവരെ ആരും തന്നെ ബഹുമാനിക്കുന്നില്ല.
കുട്ടിയുടെ ധാരണതന്നെ കൂലിക്കു പണിയുന്ന മാഷ് എന്നുതന്നെയാണ്
ഇത്തരം ചിന്താഗതി കുട്ടികളില്‍ വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് രക്ഷിതാക്കള്‍ക്കു തന്നെയാണ് .
ഒന്നോര്‍ക്കുക
കേരളത്തില്‍ ഈ ട്യൂഷന്‍ മാഷന്മാര്‍ ഇല്ലെങ്കില്‍ എന്തായിരിക്കും സ്ഥിതി
പല ഉന്നത വിജയം നേടുന്ന സ്കൂളുകളിലും ട്യുഷന്‍ മാഷ്ന്മാരാണ് അടിസ്ഥാന കാ‍രണം എന്ന് മനസ്സിലാക്കുക
മറ്റൊരു വിഡ്ഡിത്തരം മാതാപിതാക്കള്‍ ചെയ്യുന്നത് ‘കം‌പാരിസണ്‍ ‘ ആണ്
അതായത് താരതമ്യം ചെയ്യല്‍
തങ്ങളുടെ മക്കളെ മറ്റുള്ളവരുടെ മക്കളുമായി താരതമ്യം ചെയ്യല്‍
പരീക്ഷ കഴിഞ്ഞു
തന്റെ മകന് എത്ര മാര്‍ക്ക് ഉണ്ട് ?
മറ്റുള്ള വര്‍ക്ക് എത്രമാര്‍ക്ക് കിട്ടി
കൂടുതലോ കുറവോ ?
കുറഞ്ഞാല്‍ ........
പിന്നെ , പിള്ളേര്‍ പറയുന്നതുപോലെ ....
ചീത്ത പറച്ചില്‍ സീരിയല്‍ പോലെ
അതിനാല്‍ മക്കളെ മറ്റുള്ള വരുടെ മക്കളുമായി താരതമ്യം ചെയ്യരുത്
Comparison makes " ജലസി” എന്നാണ് പറയുന്നത്
അതിനാല്‍ മാതാക്കളേ
മാതാപിതാക്കളെ
മക്കള്‍ നിങ്ങളുടേതല്ലേ
അതിനാല്‍
നിങ്ങളുടെ കഴിവുകള്‍ / കഴിവുകേടുകള്‍ മക്കള്‍ക്കുണ്ടാകും
നിങ്ങള്‍ പരിശീലിപ്പിച്ച ശേഷികള്‍ മക്കള്‍ക്കുണ്ടാകും
അതിനാല്‍ ആദ്യം ഈ മാതാപിതാക്കള്‍ ചെയ്യേണ്ടത് സ്വന്തം കഴിവുകളേയും കഴിവുകേടുകളേയും തിരിച്ചറിയുകയാണ്
വേണ്ടത് .
സ്വന്തം വീട്ടിലെ സംസ്കാരത്തെ തിരിച്ചറിയൂ
അതിന് ഈ നോമ്പുമാസം തന്നെ ഒരു തുടക്കമാകട്ടെ

Saturday, August 22, 2009

എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ? (ഹാസ്യം)

അങ്ങനെ നമ്മുടെ കഥാ പാത്രമായ ബഷീര്‍ മാഷ് ( ട്യുഷന്‍ മാഷ് ) വിവാഹം കഴിച്ച് രണ്ടിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളും ഭാര്യയുമായി താമസിക്കുകയാണ് . വരുമാനം ട്യൂഷന്‍ മാത്രമേയുള്ളൂ. എങ്കിലും ഇപ്പോള്‍ മലയാളം മീഡിയമായാലും
ഇം‌ഗ്ലീഷ് മീഡിയമായാലും ടീച്ചര്‍മാര്‍ നല്ലവണ്ണം പഠിപ്പിക്കാത്തതിനാല്‍ മാഷിന്റെ കുടുബം സസുഖം വാഴുന്നു . നല്ലൊരു
വരുമാനം ട്യൂഷന്‍ ഇനത്തില്‍ മാഷിന് ലഭിക്കുന്നുമുണ്ട്. മാത്രമല്ല ഗൈഡ് ബുക്ക് കമ്മീഷന്‍ ഇനത്തില്‍ വേറെയും!!.
അക്കാര്യം അങ്ങനെ പോകുന്നു
ഇവിടെ പറയുന്ന കാര്യങ്ങള്‍ അതല്ല.
ബഷീര്‍ മാഷിന് തന്റെ മക്കളെ ഏറ്റവും ഉയര്‍ന്ന രീതിയില്‍ പഠിപ്പിക്കണമെന്നാണ് ആഗ്രഹം .
അതിനാല്‍ അവരില്‍ പല ട്യൂഷന്‍ ശൈലികളും പ്രയോഗിക്കാറുണ്ട്.
ഒരു ദിവസം ബഷീര്‍ മാഷ് ഒരു കാഴ്ച കണ്ടു!!!
അത് അദ്ദേഹത്തെ ഏറെ ദുഃഖിതനാക്കി .
കാഴ്ച എന്തായിരുന്നെന്നോ ?/
തന്റെ ഇളയമകള്‍ റംസീന നഖം കടിക്കുന്നു.
ശ്ശെ മോശം
നാട്ടിലെ എല്ലാ ട്യൂഷന്‍ കുട്ടികള്‍ക്കും നല്ല ആരോഗ്യ ശീലങ്ങള്‍ പറഞ്ഞു കൊടുക്കുന്ന ആളെന്ന ബോദ്ധ്യം മക്കള്‍ക്കുവേണ്ടെ
മാഷ് ഉടന്‍ തന്നെ മൂത്തമകള്‍ അയിഷയെ വിളിച്ചു
ഇളയ മകള്‍ ചെയ്യുന്ന വൃത്തികെട്ട രം ഗം കാണിച്ചു കൊടുത്തു
( മൂത്ത വളെയും ഒന്ന് ടെസ്റ്റ് ചെയ്യാമല്ലോ എന്ന് ആയിരുന്നു ബഷീര്‍ മാഷിന്റ് മനസ്സിലിരിപ്പ്)
മൂത്തവള്‍ അയിഷ ചോദിച്ചു
“ അതിനെന്താ ? നഖം കടിച്ചോണ്ടെന്താ ?”
അപ്പോള്‍ ബഷീര്‍ മാഷിനു മനസ്സിലായി മക്കള്‍ക്ക് ഒരു ബോധവല്‍ക്കരണം ആവശ്യമാണെന്ന്
അന്ന് വൈകീട്ട് ഭക്ഷണത്തിനുശേഷം മക്കളോടും ഭാര്യയോടും തമാശ പറഞ്ഞിരിക്കുന്ന നേരത്ത് ബഷീര്‍മാഷ് “ നഖം
കടിയുടെ“ കാര്യം എടുത്തിട്ടു.
നഖം കടിക്കരുതെന്നും നഖത്തിനിടയില്‍ അഴുക്ക് ഉണ്ടാകുമെന്നും ഒക്കെ പറഞ്ഞു
അപ്പോള്‍ മക്കള്‍ അതോണ്ടെന്താ എന്നായീ
ബാക്ടീരിയാ രോഗങ്ങളെക്കുറിച്ച് പറഞ്ഞാല്‍ തലയില്‍ കയറുന്ന പ്രായമല്ലല്ലോ
ബഷീര്‍ മാഷ് വിഷമിച്ചു
മാഷിന്റെ വിഷമം കണ്ട് ചെറുതായി പുഞ്ചിരിച്ചു
ബഷീര്‍ മാഷ് എന്നാലും അങ്ങനെ വിട്ടുകൊടുത്തില്ല
അതോ . ഈ നഖം കടിച്ചാല്‍ നഖത്തിനുള്ളി ലെ അഴുക്ക് വയറ്റിലെത്തും അഴുക്കില്‍ കൃമികള്‍ ഉണ്ട് ഈ കൃമികള്‍
വയറ്റിലെത്തിയാല്‍ അത് വളരും അങ്ങനെ വളര്‍ന്ന് വയര്‍ വലുതായി വലുതായി വയര്‍ പൊട്ടും
ഇപ്പോള്‍ മക്കളുടെ മുഖത്ത് ഭീതി പ്രകടമായി
ബഷീര്‍ മാഷ് ആശ്വസിച്ചു
തന്റെ സൂത്രം വിജയിച്ചു എന്ന് ബഷീര്‍ മാഷിന് മനസ്സിലായി
തന്റെ പുതുപുത്തന്‍ ട്യൂഷന്‍ ശൈലിയെ ക്കുറീച്ച് ബഷീര്‍ മാഷിന് അഭിമാനം തോന്നി.
മക്കള്‍ മാഷിനോട് പറഞ്ഞു
“ ഇത് മുമ്പേ അറിഞ്ഞിരുന്നെങ്കില്‍ ഇപ്പണി ചെയ്യുമായിരുന്നില്ല ബാപ്പാ”
“ ഇനി മുതല്‍ നഖം കടിക്കുകയേ ഇല്ല” മൂത്തവള്‍ തറപ്പിച്ചു പറഞ്ഞു
“ ന്റെ വയറാങ്ങാനും പൊട്ടിപ്പോയാലോ ; ഞാനും നഖം കടിക്കില്ല “ ഇളയവളും പാറ പോലെ ഉറപ്പിച്ചു പറഞ്ഞു
ആഴ്ചകള്‍ കടന്നുപോയി
പിന്നെ ബഷീര്‍ മാഷിന്റെ കുട്ടികള്‍ നഖം കടിച്ചിട്ടില്ല. അവര്‍ ആ ശീലം ഉപേക്ഷിച്ചു.
മാഷ് സന്തോഷവാനായി.
ഇത്രയെളുപ്പത്തില്‍ നഖം കടിക്കുന്ന ശീലം ഉപേക്ഷിപ്പിക്കാന്‍ കഴിഞ്ഞതില്‍ മാഷ് അഭിമാന പുളകിതനായി
അങ്ങനെയിരിക്കെ ഒരു ദിവസം മാഷിന്റെ സുഹൃത്തും ഭാര്യയും വിരുന്നിനു വന്നു.
അവര്‍ മാഷിന്റെ ഭാര്യ തയ്യാറാക്കിയ രുചിയേറിയ ഭക്ഷണം കഴിച്ചു.
ശേഷം സ്വീകരണമുറിയിലിരുന്ന് സൌഹൃദ സംഭാഷണം നടത്തുകായായിരുന്നു.
ഗര്‍ഭിണിയായിരുന്ന സുഹൃത്തിന്റെ ഭാര്യക്ക് മാഷിന്റെ മക്കളെ വല്ല്യ ഇഷ്ടമായി
അവര്‍ മാഷിന്റെ മക്കളെ അടുത്ത് വിളിച്ച് കൊഞ്ചിച്ചു
അപ്പോള്‍ ഇളയവള്‍ പറഞ്ഞു
“ ആന്റി , എനിക്കറിയാം ആന്റിയുടെ വയര്‍ എന്തുകൊണ്ടാണ് ഇങ്ങനെ വീര്‍ത്തിരിക്കുന്നത് എന്ന്?”
സുഹൃത്തിന്റെ ഭാര്യ വല്ലാതെയായി”
സ്വീകരണമുറിയില്‍ പെട്ടെന്ന് ഒരു നിശ്ശബ്ദത പരന്നു
ഉടനെ മൂത്തവള്‍ പറഞ്ഞു
“ ഞങ്ങക്ക് ബാപ്പ പറഞ്ഞു തന്നീട്ടുണ്ട് വയര്‍ ഇങ്ങനെ വീര്‍ക്കുന്നതിന്റെ കാരണം “
“ഇനിയെങ്കിലും ഈ ശീലം നിറുത്തിക്കൂടെ ആന്റീ “ ഇളയവള്‍ ഉറപ്പിച്ചു പറഞ്ഞു.
ബഷീര്‍ മാഷ് ഇരുന്ന ഇരിപ്പില്‍ ഐസായി എന്നല്ലാതെ എന്തു പറയുവാന്‍
( നാട്ടുകാര്‍ പറഞ്ഞുകേട്ട ഫലിതം)

ഭര്‍ത്താവിന്റെ വീ‍ട്ടുകാരെ കുറ്റം പറയരുത്!!!

എന്താ ? തലക്കെട്ടുകണ്ടപ്പോള്‍ വല്ലതും തോന്നിയോ ? വിവാഹിതരാണ് ഇത് വായിക്കുന്നതെങ്കില്‍ അവര്‍ക്ക് കാര്യം
മനസ്സിലായിട്ടുണ്ടായിരിക്കും . അതിനാല്‍ അല്ലാത്തവര്‍ക്കുവേണ്ടി ഞാന്‍ ഒന്നു പോസ്റ്റട്ടെ.
വിവാഹം കഴിയുന്നതോടെയാണ് ഈ ‘സംഗതി’ ഉണ്ടാവുക. വിവാഹിതയായ പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വന്ന്
ഭര്‍ത്താവിന്റെ വീട്ടിലെ വിശേഷം പറയും . അത് അറിയുവാന്‍ പെണ്‍‌വീട്ടുകാര്‍ക്ക് താല്പര്യമുണ്ടാവുക സ്വാഭാവികവുമാണല്ലോ
അപ്പോഴാണ് അവിടത്തെ ന്യായാന്യായങ്ങളെക്കുറിച്ച് പെണ്‍‌വീട്ടുകാര്‍ വിലയിരുത്തുന്നതും അഭിപ്രായം പറയുന്നതും .ഇത്
എന്തുമാത്രം കുഴപ്പം പിടിച്ചതാണെന്ന് ആരും ഓര്‍ക്കുന്നില്ല എന്നതാണ് വസ്തുത. അതിനാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കുവാന്‍
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഇക്കാര്യത്തില്‍ ശ്രദ്ധവെക്കുന്നത് നല്ലത് . ഇനി ഇവരേക്കാള്‍ കൂടുതല്‍ പ്രശ്നക്കാരുണ്ട്
അത് പെണ്‍‌കുട്ടിയുടെ ആന്റിമാരാണ് . ഈ ആന്റിമാര്‍ ചെറുപ്പക്കാരാണെങ്കില്‍ സൂക്ഷിച്ചേ മതിയാവൂ അവര്‍ അവരുടെ
ഐഡിയോളജി പെണ്‍കുട്ടിയില്‍ പ്രയോഗിച്ചുകളയും അതിനാല്‍ ചെറുപ്പക്കാരായ ആന്റി മാരെ സൂക്ഷിക്കുക . അവര്‍
നിങ്ങളുടെ പെണ്‍കുട്ടിയെ വഴിതെറ്റിക്കും . എന്നു വെച്ചാല്‍ എല്ലാവരും അങ്ങനെയുള്ളവര്‍ ആയിരിക്കണമെന്നില്ല, പക്ഷെ
ഭൂരിഭാഗവും അങ്ങനെയാണ് . വിപ്ലവകരമായ കാര്യങ്ങള്‍ നിങ്ങളുടെ പെണ്‍‌മക്കളില്‍ കുത്തിവെച്ച് അവരെ ഒരു
ഗാര്‍ഹിക നക്സലൈറ്റ് ആക്കിതീര്‍ക്കും .പല പെണ്‍കുട്ടികളും ഭര്‍ത്താവിന്റെ വീ‍ട്ടിലെ അനീതികള്‍ വീട്ടില്‍ പറഞ്ഞ് സ്വാന്തനം ലഭിക്കുവാന്‍ ശ്രമിക്കാറുണ്ട് . പെണ്‍ കുട്ടിയുടെ വീട്ടുകാരാകട്ടെ ഭര്‍ത്താവിന്റെ വീ‍ട്ടിലെ അഡ്മിനിസ്ട്രേഷനെ എങ്ങനെയൊക്കെ എതിര്‍ക്കാം എന്നുള്ള വഴികള്‍ പെണ്‍ കുട്ടിക്കു പറഞ്ഞുകൊടുക്കും . ഇതോടെ ആ ദാമ്പത്യ ബന്ധം അവസാനിക്കാനുള്ള അദ്യത്തെ കാല്‍‌വെപ്പ് ആയി. അതിനാല്‍ മാതാപിതാക്കളെ നിങ്ങളുടെ പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീ‍ട്ടില്‍ സുഖമായി കഴിയണമെന്നുണ്ടെങ്കില്‍
ഭര്‍ത്താവിന്റെ വീ‍ട്ടിലെ നിയമങ്ങളെ എതിര്‍ക്കാനല്ല മറിച്ച് അവയുമായി എങ്ങനെ ഒത്തൊരുമിച്ച് പോകാം .
കൂടുതാലായി കാര്യങ്ങള്‍ നമുക്ക കമന്റുകള്‍ വഴി പ്രതിക്ഷിക്കാം
കുട്ടമണിയുടെ കമറ്റുകളാണ് പോസ്റ്റിനേക്കാല്‍ രസകരമെന്ന് ആരോ ഒരാള്‍ അഭിപ്രായപ്പെട്ടു,

Saturday, August 8, 2009

കുട്ടികള്‍ക്ക് ഹോം വര്‍ക്ക് വേണമോ?

ദിവസത്തില്‍ എട്ട് പിരീഡ് .അതായത് ചുരുങ്ങിയത് ആറു വിഷയമെങ്കിലും ശരാശരി ഒരു കുട്ടിക്ക് പഠിക്കാനുണ്ടാകും.ഈ ആറു വിഷയത്തിലും ഹോം വര്‍ക്ക് തന്നാല്‍ എങ്ങനെയിരിക്കും. പിന്നെ സ്കൂളില്‍ എന്തിനാ പഠിപ്പിക്കുന്നേ .
വീട്ടില്‍ വൈകീട്ടെത്തുന്ന കുട്ടിക്ക് ഹോം വര്‍ക്ക് ചെയ്യുവാന്‍ എവിടെ നേരം
ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം വിശ്രമം ഉറക്കം എന്നിവ അവന്റെ അത്യവശ്യ ഘടകങ്ങളല്ലേ.

ഇത് ഇല്ലാതാക്കിയുള്ള പഠനം അവന്റെ മാനസീകാവസ്ഥയെ തകര്‍ക്കില്ലേ .
ഇതിനെക്കുറിച്ചൊന്നും ഒരു വിദ്യാഭ്യാസ വിചഷണന്മാരും പറഞ്ഞീട്ടില്ലേ .
വീട്ടില്‍ വന്നാല്‍ പഠനം എന്ന് പറഞ്ഞ് ഇരുന്നാല്‍ മതിയോ?
അവന് സഹോദരങ്ങളുമായി കളിക്കേണ്ടെ
ടി.വി കാണേണ്ടെ
ഇതൊക്കെ ആര്‍ ഓര്‍ക്കാന്‍

Sunday, August 2, 2009

ഈ കുട്ടികളുടെ ഭാരം ആര്‍ ശ്രദ്ധിക്കുന്നു

ലിവിന് നാട്ടിലെത്തിയപ്പോള്‍
പിറ്റേദിവസം കുട്ടികള്‍ സ്കൂളില്‍ പോകുന്നു.
ചുമലില്‍ ഒരു വലിയ ഭാഗ്
ഞാന്‍ ചോദിച്ചു “ എന്താ ഇതിനകത്ത് “
മക്കള്‍ “ പുസ്തകം”
“ ഇത്രക്കുണ്ടോ “
“ഉം”
എത പിരീഡുണ്ട് ?
ദിവസം എട്ട് പിരീഡ്
ഓ എട്ടു പിരീഡിനും ടെക്സ്റ്റും നോട്ടും വേണമല്ലോ അല്ലേ
ഉപ്പാ, ഇപ്പോ അല്പം കുറവാ , ഈ ടേമില്‍ പാര്‍ട്ട് വണ്‍ കൊണ്ടുപോയാല്‍ മതി . അതിനാ പാതി കനമേ ഉള്ളൂ
ഞാന്‍ ആലോചിച്ചു
ടെക്സ്റ്റ് പുസ്തകത്തിന്റെ പാതികനം കുറച്ച സര്‍ക്കാരേ നിങ്ങള്‍ക്ക് നന്ദി . കുട്ടികളുടെ പേരില്‍ ഒരായിരം നന്ദി.
പക്ഷെ , എട്ടു പിരീഡിലും എട്ടു വിഷയം വേണോ
മുന്നോ , നാലോ വിഷയം മതിയില്ലേ . അപ്പോള്‍ കുറച്ചു ഭാരം കുട്ടികള്‍ക്ക് കുറയില്ലേ
ഇനി , പിരീഡിന്റെ ദൈര്‍ഘ്യത്തെക്കുറിച്ച് കുട്ടികളോട് ചോദിച്ചപ്പോള്‍ അവര്‍ പറയുന്നത് ;
ടീച്ചര്‍ വന്ന് അല്പം കഴിഞ്ഞാല്‍ അപ്പോ ബെല്ലടിക്കും
അതായത് കഷ്ടി അരമണിക്കൂര്‍ മാത്രമുള്ള പിരീഡ്
വിവരവും വിദ്യാഭ്യാസവുമുള്ള ആളുകളേ
നിങ്ങള്‍ക്കെന്തെങ്കിലും ഇക്കാര്യത്തില്‍ ചെയ്യുവാന്‍ പറ്റുമോ
ദിവസത്തില്‍ നാല് വിഷയമാക്കി ചുരുക്കിയാല്‍
നാലു ടെക്സ്റ്റും നാലു നോട്ടും
എന്തു സുഖം
ആരോടാ ഇക്കാര്യങ്ങള്‍ പറയുക
ആരാണ് പിള്ളേരുടെ ഈ രോദനങ്ങള്‍ കേള്‍ക്കുക
ഇതു കൂടാതെ പത്താം ക്ലാസുകാര്‍ക്ക്
സ്പെഷെല്‍ ക്ലാസുകള്‍
കാലത്ത് ഒമ്പതു മുതല്‍ പത്തുവരെ
വൈകീട്ട് നാലുമുതല്‍ അഞ്ചുവരെ
എല്ലാ ശനിയാഴ്ചകളിലും
ഇങ്ങനെ ഒരു കാരാഗൃഹത്തില്‍ വളരുവാന്‍ നമ്മുടെ മക്കള്‍ എന്തു തെറ്റു ചെയ്തു.
അതിനിടെ ഒരു ടീച്ചര്‍ ഇമ്പോസിഷന്‍ നല്‍കിയത്
പദ്യം അമ്പതു പ്രാവശ്യം എഴുതിവരാന്‍
കാരണം ക്ലാസില്‍ വര്‍ത്തമാനം പറഞ്ഞതിന്
ഇതിനെതിരെ രക്ഷാകര്‍ത്താവ് മിണ്ടിയാല്‍
ആ കുട്ടിയുയെ കാര്യം കഷ്ടം
പിന്നെ സ്കൂള്‍ മാറുകയേ നിവൃത്തിയുള്ളൂ
ഇങ്ങനെ ഒരു പ്രത്യേക ജീവിയാക്കി വളര്‍ത്തുക എന്നതാണോ ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ ലക്ഷ്യം
പ്രതികരിക്കൂ കൂട്ടരേ

Saturday, August 1, 2009

ഇനിയും ഭാരം കുറച്ചുകൂടെ

ലിവിന് നാട്ടിലെത്തിയപ്പോള്‍
പിറ്റേദിവസം കുട്ടികള്‍ സ്കൂളില്‍ പോകുന്നു.
ചുമലില്‍ ഒരു വലിയ ഭാഗ്
ഞാന്‍ ചോദിച്ചു “ എന്താ ഇതിനകത്ത് “
മക്കള്‍ “ പുസ്തകം”
“ ഇത്രക്കുണ്ടോ “
“ഉം”
എത പിരീഡുണ്ട് ?
ദിവസം എട്ട് പിരീഡ്
ഓ എട്ടു പിരീഡിനും ടെക്സ്റ്റും നോട്ടും വേണമല്ലോ അല്ലേ
ഉപ്പാ, ഇപ്പോ അല്പം കുറവാ , ഈ ടേമില്‍ പാര്‍ട്ട് വണ്‍ കൊണ്ടുപോയാല്‍ മതി . അതിനാ പാതി കനമേ ഉള്ളൂ
ഞാന്‍ ആലോചിച്ചു
ടെക്സ്റ്റ് പുസ്തകത്തിന്റെ പാതികനം കുറച്ച സര്‍ക്കാരേ നിങ്ങള്‍ക്ക് നന്ദി . കുട്ടികളുടെ പേരില്‍ ഒരായിരം നന്ദി.
പക്ഷെ , എട്ടു പിരീഡിലും എട്ടു വിഷയം വേണോ
മുന്നോ , നാലോ വിഷയം മതിയില്ലേ . അപ്പോള്‍ കുറച്ചു ഭാരം കുട്ടികള്‍ക്ക് കുറയില്ലേ
ഇനി , പിരീഡിന്റെ ദൈര്‍ഘ്യത്തെക്കുറിച്ച് കുട്ടികളോട് ചോദിച്ചപ്പോള്‍ അവര്‍ പറയുന്നത് ;
ടീച്ചര്‍ വന്ന് അല്പം കഴിഞ്ഞാല്‍ അപ്പോ ബെല്ലടിക്കും
അതായത് കഷ്ടി അരമണിക്കൂര്‍ മാത്രമുള്ള പിരീഡ്
വിവരവും വിദ്യാഭ്യാസവുമുള്ള ആളുകളേ
നിങ്ങള്‍ക്കെന്തെങ്കിലും ഇക്കാര്യത്തില്‍ ചെയ്യുവാന്‍ പറ്റുമോ
ദിവസത്തില്‍ നാല് വിഷയമാക്കി ചുരുക്കിയാല്‍
നാലു ടെക്സ്റ്റും നാലു നോട്ടും
എന്തു സുഖം
ആരോടാ ഇക്കാര്യങ്ങള്‍ പറയുക
ആരാണ് പിള്ളേരുടെ ഈ രോദനങ്ങള്‍ കേള്‍ക്കുക
ഇതു കൂടാതെ പത്താം ക്ലാസുകാര്‍ക്ക്
സ്പെഷെല്‍ ക്ലാസുകള്‍
കാലത്ത് ഒമ്പതു മുതല്‍ പത്തുവരെ
വൈകീട്ട് നാലുമുതല്‍ അഞ്ചുവരെ
എല്ലാ ശനിയാഴ്ചകളിലും
ഇങ്ങനെ ഒരു കാരാഗൃഹത്തില്‍ വളരുവാന്‍ നമ്മുടെ മക്കള്‍ എന്തു തെറ്റു ചെയ്തു.
അതിനിടെ ഒരു ടീച്ചര്‍ ഇമ്പോസിഷന്‍ നല്‍കിയത്
പദ്യം അമ്പതു പ്രാവശ്യം എഴുതിവരാന്‍
കാരണം ക്ലാസില്‍ വര്‍ത്തമാനം പറഞ്ഞതിന്
ഇതിനെതിരെ രക്ഷാകര്‍ത്താവ് മിണ്ടിയാല്‍
ആ കുട്ടിയുയെ കാര്യം കഷ്ടം
പിന്നെ സ്കൂള്‍ മാറുകയേ നിവൃത്തിയുള്ളൂ
ഇങ്ങനെ ഒരു പ്രത്യേക ജീവിയാക്കി വളര്‍ത്തുക എന്നതാണോ ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ ലക്ഷ്യം
പ്രതികരിക്കൂ കൂട്ടരേ

Labels

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL