ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Sunday, July 13, 2008

26. .മദര്‍ തെരേസയും സംഭാവനയും

ഒരിക്കല്‍ , അതായത് മദര്‍ തെരേസ കല്‍ക്കട്ടയില്‍ തന്റെ ആതുരശുശ്രൂഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന കാലം .
ചേരിയിലെ പാവപ്പെട്ടവരേയും രോഗികളേയും അവര്‍ ദത്തെടുത്തിരുന്നു . എങ്കിലും നാളുകള്‍ കഴിയുംതോറും ഈ രോഗികള്‍ക്കു വേണ്ട മരുന്ന് , ഭക്ഷണം , വസ്ത്രം എന്നിവക്ക് വേണ്ട തുക ലഭിക്കാതായി .
ഒരു നാള്‍ അവര്‍ ബാങ്കിലെത്തി.
സംഭാവനാക്കായാണ് ബാങ്കിലെത്തിയത് .
സംഭാവനചോദിച്ചു,ആരും തരുന്ന മട്ടില്ല .
ചിലരാകട്ടെ കളിയാക്കാനും ആരംഭിച്ചു.
എന്നിരുന്നാലും അവര്‍ ക്ഷോഭിച്ചില്ല.
അവര്‍ നിരാശയാവാതെ വീണ്ടും ഒരോരുത്തരെ സമീപിച്ചു.
അവര്‍ പറഞ്ഞു
“ ഞാന്‍ നിങ്ങളുടെ പക്കല്‍ നിന്ന് ഈ സാധു മനുഷ്യര്‍ക്കു വേണ്ടി ഒരു രൂപ മാത്രമാണ് സംഭാവന ചോദിക്കുന്നത് . ഒരേ ഒരു രൂപ മാത്രം . കൂടുതല്‍ വേണ്ട . “
അവിടെ ഭൂരിഭാഗവും ആണുങ്ങളായിരുന്നു.
അവര്‍ വീണ്ടും പരിഹസിച്ചൂ.
മദര്‍ തെരേസ ആ പരിഹാരത്തെ വീണ്ടും പുഞ്ചിരിയൊടെ നേരിട്ടു.
അവര്‍ പറഞ്ഞു,
“ ഞാന്‍ ആവശ്യപ്പെടുന്നത് ഒരു രൂപ മാത്ര മാണ് . അതും നിങ്ങള്‍ പുകവലിച്ചു തുലച്ചുകളയുന്ന ഒരു രൂപ. സിഗരറ്റിനു വേണ്ടി ചിലവാക്കുന്ന ഈ ഒരു രൂപയാണ് ഞാന്‍ ആവശ്യപ്പെടുന്നത് . നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കുവേണ്ടി സമ്പാദിക്കുന്നു. ആ പണം ഞാന്‍ ചോദിക്കുന്നില്ല”
ഈ പുരുഷന്മാരുടെ ;പല പ്രാവശ്യം ആക്ഷേപങ്ങള്‍ , കളിയാ‍ക്കല്‍ , അപമാനിക്കല്‍ എന്നിവ സഹിച്ചു നില്‍കുന്ന ഈ കന്യാസ്ത്രീയെ കണ്ട ആ ബാങ്കിലെ സ്വീപ്പര്‍ക്ക് വല്ലാത്ത വിഷമം തോന്നി .
ആ തൂപ്പുകാരി ഉടന്‍ തന്നെ തന്റെ കയ്യിലുണ്ടായിരുന്ന ഒരു രൂപ മദര്‍ തെരേസക്കു നല്‍കി .
പക്ഷെ തെരേസ വാങ്ങാന്‍ കൂട്ടാക്കിയില്ല.
നിത്യജീവിതം ഒരു വിധം ഉന്തിതള്ളി കഴിയുന്ന ആ തൂപുകാരിസ്ത്രീയില്‍ നിന്ന് സംഭാവന വാങ്ങുന്നത് ശരിയല്ലെന്നായിരുന്നു മദറിന്റെ പക്ഷംആ തൂപ്പുകാരി സ്ത്രീ പറഞ്ഞു.
“ നാളെ എന്റെ മകന്റെ പിറന്നാളാണ് . ആ ദിവസത്തേക്ക് മധുരപലഹാരം വാങ്ങാന്‍ ഞാന്‍ സംഭരിച്ചുവെച്ചിരുന്നതാണ് ഈ പണം . പക്ഷെ , ഞ്ഞാന്‍ ഈ കാര്യത്തിന് ഇത് നല്‍കിയെന്നു കേട്ടാല്‍ അവന്‍ മധുരപലഹാരം കഴിക്കുന്നതിനേക്കാളും സന്തോഷമാകും . കാരണം , എനിക്ക് ഈ ജോലി കിട്ടുന്നതിനു മുമ്പ് ദാരിദ്യം , രോഗം എന്നിവയുടെ തീവ്രത ഞങ്ങള്‍ക്ക് നന്നായി അറിയാം “
അങ്ങനെ തൂപ്പുകാരി സ്ത്രീയുടെ സംഭാവന മദറിന് വാങ്ങേണ്ടി വന്നു.
ഈ സംഭാഷണം ആ ബാങ്കിലെ മറ്റുള്ള വരും കേള്‍ക്കുന്നുണ്ടായിരുന്നു.
ഇത് അവരുടെ കണ്ണുതുറപ്പിച്ചു.
അവരും പണം നല്‍കി.
അങ്ങനെ , മദര്‍ അവിടെ നിന്ന് പോകാന്‍ നേരം മുന്‍പ് മദറിനെ അപമാനിച്ചവര്‍ മദറിനോട് മാപ്പു ചോദിച്ചു.
അവരിലൊരാള്‍ പറഞ്ഞു,
“ മദര്‍ , ഞങ്ങള്‍ ഇത്രയേറെ അപമാനിച്ചിട്ടും മദറിന്റെ മുഖത്ത് വിഷമം ഉണ്ടായില്ലല്ലോ ? എന്താണ് അതിനു കാരണം?“
മദര്‍ മറുപടി പറഞ്ഞു,
“ യഥാ‍ര്‍ത്ഥത്തില്‍ ഞ്ഞാന്‍ ഇത് ചെയ്യുന്നത് എനിക്കു വേണ്ടിയല്ല . പാ‍വപ്പെട്ട രോഗികള്‍ക്കു വേണ്ടിയാണ് . അവര്‍ക്കു വേണ്ടി ഇത്തരം ആക്ഷേപങ്ങള്‍ ചിലപ്പോള്‍ ഏല്‍ക്കേണ്ടി വന്നീട്ടുണ്ട് . അപ്പോഴോക്കെ ഈ നിര്‍ധനരായ ഈ രോഗികള്‍ക്കു വേണ്ടിയല്ലേ എന്ന് ഞാന്‍ ഓര്‍ക്കും . അത് എനിക്ക് ആത്മ വിശ്വാസം നല്‍കും .’‘
അങ്ങനെ മദര്‍ അവിടെ നിന്ന് യാത്രയായി

No comments:

Labels

Blog Archive

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL